Monday, March 31, 2008

ചരമക്കുറിപ്പ് -- കഥ--തറയില്‍ സജീഷ് കുമാര്‍

വയസ്സ് -89
പേര് -കുഞ്ഞുക്കുട്ടിയമ്മ....
എഴുതിക്കഴിയുന്നതിനു മുന്‍പ് ചോദ്യം വന്നു.
അല്ല ഇത് ദഹിപ്പിക്കാന്‍ കൊണ്ടുവന്നതല്ലേ-പഞ്ചായത്തില്‍ രേഖപ്പെടുത്തെണ്ടതാണ്..
ശ്മശാന രജിസ്റ്റര്‍ പിടിച്ചുകൊണ്ട് ശവം തീനീ പറഞ്ഞു-
ഉള്ളറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞ വാക്ക് ഞാന്‍ വീണ്ടും ഓര്‍ക്കുന്നു.
ഈ മണം ഇല്ലെങ്കില്‍ ....എനിക്കുറക്കമില്ല.

ഇനി എന്തെഴുതും-വിലാസം-ബന്ധം-മകന്‍-അച്ഛന്റെ പേര് -ഇല്ല.
മുന്നൂറ് രൂപയടച്ച് എന്നെ തല്‍ക്കാലം സഹായിക്കാന്‍ പറ്റുമോ-
ചകിരിയടുക്കിവച്ച് എന്റെ കുഞ്ഞുക്കുട്ടിയമ്മയെ ശവം തീനിയെ സാക്ഷി നിര്‍ത്തി ഞാന്‍ എടുത്തുവച്ചു.അടുക്കിയ ചകിരികള്‍ക്കിടയില്‍ നിന്ന് കുഞ്ഞുക്കുട്ടിയമ്മയുടെ കൈ ഉയര്‍ന്നുവോ?
അനുഗ്രഹമോ അതോ-പതിവു ചായയുടെ രുചിയറിഞ്ഞ സമാപ്തിയോ?
ശവംതിനി ആ കൈകളും ചകിരിക്കടിയിലാക്കി.പിന്നീട് ഭൂമിമാതാവിന്റെ ചേല കൊണ്ട് മെഴുകുവാന്‍ എന്നെയും ക്ഷണിച്ചു.
ആ മണ്‍കൂനയില്‍ മൂന്ന് ഗര്‍ത്തങ്ങള്‍ എന്നെ കൊണ്ട് തീര്‍പ്പിച്ചു.

-ഇനി-
ചന്ദനക്കൊമ്പുകൊണ്ട് -89ന്റെ യൌവ്വനവുമായി നീങ്ങുന്ന എന്റെ കുഞ്ഞുക്കുട്ടിയമ്മക്ക് ഞാന്‍ എന്റെ സ്വന്തം കൈ കൊണ്ട് ഉള്ളറിഞ്ഞ് ,മനസ്സറിഞ്ഞ് മകനേ എന്ന് വിളിക്കുമെന്ന് ഓര്‍ത്ത് ഈ ശവം തീനികള്‍ക്കായി-
ഒരു നല്ല മണം കൂടി ഒരുക്കുന്നു.

ഞാന്‍ തിരിച്ചെത്തി.

ഇന്നേക്ക് ഒരു മാസം കഴിഞ്ഞിരിക്കുന്നു ബൂലോകത്തുനിന്നും വിട്ടുനിന്നിട്ട്.3 ആഴ്ചയോളം ചിക്കന്‍ പോക്സിനൊപ്പം വീട്ടില്‍ വിശ്രമിക്കേണ്ടിവന്നു.അതിന്റെ ക്ഷീണവുമായി ഒരു വിധം പുറത്തിറങ്ങിയപ്പോഴേക്കും മാര്‍ച്ച് പകുതിയായിരുന്നു.പിന്നെ വര്‍ഷാവസാനത്തിന്റെ ഓട്ടങ്ങള്‍.....യാത്രകള്‍ക്കു പിന്നാലെ യാത്രകള്‍.....അതിനിടയില്‍ കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരിക്കുമ്പോള്‍ വന്ന മെയിലുകള്‍ക്ക് മറുപടി അയക്കാന്‍ തന്നെ സമയം തികയാതെ വരുന്നു....വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഏതെങ്കിലും മൂന്നോ നാലോ ബ്ലോഗുകളുടെ വായനയില്‍ മാത്രം ഒതുങ്ങിപ്പോയ ദിനങ്ങള്‍.മാര്‍ച്ച് 31 കഴിഞ്ഞു.ഇന്ന് ഞങ്ങളുടെ പുതുവര്‍ഷം......തിരക്കുകള്‍ ഒരു വിധം ഒതുങ്ങി.ഇനി പതുക്കെ തിരിച്ചുവരാം..ഇടക്കാലത്തു നഷ്ടപ്പെട്ട കുറച്ചു വിശേഷങ്ങളുമായി...
ഈ ഇടവേളയില്‍ ശേഖരിച്ച കുറച്ചു കഥകളും കവിത്റ്റകളുമായി....